തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റേത് കിരീട സമാനമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരുത്തരായ വിദർഭയെ ആദ്യ ഇന്നിംഗ്സില്‍ മറികടക്കുമെന്ന പ്രതീതി ഒരുഘട്ടത്തില്‍ നിലനിന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റണ്ണർ അപ്പായ കേരളാ ടീമിനെ ആദരിക്കുന്നതിനായി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരിചയസമ്ബന്നതയും യുവത്വവും കലര്‍ന്ന ടീമിന്റെ മികവാര്‍ന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം. ചടങ്ങില്‍ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി. മികച്ച പ്രകടനം കാഴ്ച്ചവെച്ച സച്ചിന് ബേബി, മുഹമ്മദ് അസറുദ്ദീന്, സല്മാന് നിസാര്‍, ജലജ് സക്സേന, ആദിത്യ സര്‍വാതെ, എം.ഡി.നിധീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.