കൊല്ലം: ഓണ്‍ലൈൻ വ്യാപാരത്തിലൂടെ പണം സാമ്ബാദിക്കാം എന്ന പേരില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സമൂഹ മാധ്യമത്തിലൂടെ ഹെല്‍സ്ബർഗ് ഡയമണ്ട് എന്ന സ്ഥാപനത്തില്‍ തൊഴില്‍ അവസരം ഉണ്ടെന്ന് കണ്ടാണ് അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ യുവാവ് പ്രതികളെ ബന്ധപ്പെടുന്നത്.
ഓണ്‍ലൈൻ വ്യാപരത്തിലൂടെ പണം സമ്ബാദിക്കാമെന്ന് വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ചും പരിശീലനം നല്‍കിയും തട്ടിപ്പുകാർ യുവാവിൻ്റെ വിശ്വാസം പിടിച്ചു പറ്റി. തുടക്കത്തില്‍ ചെറിയ തുകകള്‍ യുവാവിൻ്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. തുടർന്ന് യുവാവിനെ കൊണ്ട് ഡയമണ്ടിൻ്റെ വിവിധ മോഡലുകള്‍ ഓർഡർ ചെയ്യിപ്പിച്ചു. ഡയമണ്ട് മറ്റൊരാള്‍ക്ക് മറിച്ചു വിറ്റാല്‍ വൻ ലാഭം കിട്ടുമെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിച്ചു.
പല തവണയായി പ്രതികള്‍ വലിയ തുക കൈക്കലാക്കി. ബാങ്ക് അക്കൗണ്ടുകള്‍ വഴി പതിനാലര ലക്ഷത്തോളം രൂപയാണ് യുവാവ് അയച്ചു നല്‍കിയത്. ഉറപ്പ് നല്‍കിയത് പോലെ വ്യാപാരം നടക്കാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയത്. അഞ്ചല്‍ പൊലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി.
മലപ്പുറം സ്വദേശി ഷംനാസ്, ഇടുക്കി സ്വദേശി ലിജോ എന്നിവരാണ് പിടിയിലായത്. തട്ടിയെടുത്ത പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഷംനാസ് സിനിമ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ പേർ സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.